Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ചോളചരിത്രത്തിന്റെ താളുകള്‍ ഇന്ത്യയിലേക്ക്; ആയിരം വര്‍ഷം പഴക്കമുള്ള ആനൈമംഗലം ചെപ്പേടുകള്‍ നെതര്‍ലന്‍ഡ്‌സ് കൈമാറി
    International

    ചോളചരിത്രത്തിന്റെ താളുകള്‍ ഇന്ത്യയിലേക്ക്; ആയിരം വര്‍ഷം പഴക്കമുള്ള ആനൈമംഗലം ചെപ്പേടുകള്‍ നെതര്‍ലന്‍ഡ്‌സ് കൈമാറി

    ഓൺലൈൻ ഡെസ്ക്May 16, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്.ഇന്ത്യൻ സർക്കാർ, ഡച്ച് സർക്കാർ, ഇവ സൂക്ഷിച്ചിരുന്ന ലൈഡൻ സർവ്വകലാശാല എന്നിവർ തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളൻ ഒന്നാമൻ, മകൻ രാജേന്ദ്ര ചോളൻ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുമ്പോൾ, തമിഴ് ഭാഗം നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത കേന്ദ്രത്തിന് രാജരാജ ചോളൻ ഭൂമി ദാനം നൽകിയതിൻ്റെ വിവരങ്ങൾ പങ്കുവെക്കുന്നു. ഇന്നത്തെ ഇന്തോനേഷ്യ ഉൾപ്പെടുന്ന ശ്രീവിജയ സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ശ്രീമാര വിജയതുംഗ വർമ്മനാണ് ഈ വിഹാരം നിർമ്മിച്ചത്. രാജരാജ ചോളൻ നൽകിയ ഈ ദാനം പിൽക്കാലത്ത് മകൻ രാജേന്ദ്ര ചോളൻ ചെപ്പേടുകളിൽ കൊത്തിവെച്ച് സംരക്ഷിക്കുകയായിരുന്നു. ദക്ഷിണേന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുണ്ടായിരുന്ന സമുദ്രവ്യാപാര ബന്ധങ്ങൾ, മതപരമായ സഹിഷ്ണുത എന്നിവയെക്കുറിച്ച് ഈ രേഖകൾ വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ഹൈന്ദവ രാജാക്കന്മാർ ബുദ്ധമത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നത് പുരാതന ഇന്ത്യയിലെ മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഏകദേശം 1700-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നാഗപട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കാലത്ത് മിഷനറിയായ ഫ്‌ലോറൻഷ്യസ് കാമ്പറാണ് ഈ ചെപ്പേടുകൾ ശേഖരിച്ചത്. പിന്നീട് 1862-ൽ പ്രൊഫസർ ഹെൻറിക് ആരെന്റ് ഹമാക്കറിലൂടെ ഇവ ലൈഡൻ സർവ്വകലാശാലയുടെ ശേഖരത്തിലെത്തി. ഗവേഷകർക്ക് മാത്രം കാണാൻ കഴിയുന്ന രീതിയിൽ അതീവ സുരക്ഷയുള്ള നിലവറയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 2022-ൽ കൊളോണിയൽ കാലത്തെ പുരാവസ്തുക്കൾ തിരികെ നൽകാനുള്ള നിയമം നെതർലൻഡ്‌സ് പരിഷ്കരിച്ചതോടെയാണ് ഇന്ത്യയുടെ ശ്രമങ്ങൾ വേഗത്തിലായത്. തുടർന്ന് 2023-ൽ യുനെസ്‌കോയും ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണയ്ക്കുകയും ഉഭയകക്ഷി ചർച്ചകൾക്ക് നിർദ്ദേശിക്കുകയും ചെയ്തത് ഈ ചരിത്രരേഖകൾ മാതൃരാജ്യത്തേക്ക് തിരികെയെത്താൻ വഴിയൊരുക്കി.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleടി.കെ. ഗോവിന്ദനെ ചൊല്ലി കണ്ണൂർ സിപിഎം സെക്രട്ടേറിയേറ്റിൽ രൂക്ഷ വിമർശനം; മുഖ്യമന്ത്രിയുടെ ശൈലിയ്‌ക്കെതിരെയും വിമർശനം
    Next Article ബംഗാളിൽ അഞ്ച് ലക്ഷം ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാകും; മമത സർക്കാരിന്റെ ഹർജി പിൻവലിച്ച് ബിജെപി സർക്കാർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.